ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലുണ്ടായ എൽപിജി ക്ഷാമത്തിൽ ആശ്വസിക്കാറായിട്ടില്ല. കേരളത്തിൽ നിരവധി ഹോട്ടലുകളാണ് ഇപ്പോഴും പൂട്ടിക്കിടക്കുന്നത്.
വലിയ ഹോട്ടലുകൾ പ്രവര്‍ത്തനസമയം കുറച്ചിട്ടുമുണ്ട്. വീടുകളെയും എൽപിജി പ്രതിസന്ധി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വില്പന കുത്തനെ ഉയർന്നു.
ഗാർഹിക ഉപയോക്താക്കളാണ് ഇന്‍ഡക്ഷന്‍ കുക്കറിനെ ആശ്രയിക്കുന്നത്. വീടുകളിലേക്കു മാത്രമല്ല ചെറുകിട ഹോട്ടലുകളും ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വാങ്ങുന്നതായിട്ടാണ് ഹോം അപ്ലയൻസസ് ഷോപ്പുകളിൽനിന്നു ലഭ്യമാകുന്ന വിവരം.
സ്റ്റോക്ക് അപര്യാപ്തം
ഇന്‍ഡക്ഷന്‍ കുക്കറിന് ജനുവരി -ഫെബ്രുവരി മാസങ്ങളിൽ വിലിയ ചെലവില്ലാതിരുന്നതുകൊണ്ട് മിക്ക ഷോപ്പുകളിലും നാമമാത്ര സ്റ്റോക്കുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, വളരെ പെട്ടെന്നാണു കാര്യങ്ങൾ മാറി മറിഞ്ഞത്.
ദിവസങ്ങളുടെ വ്യത്യാസത്തിൽ ഡിമാൻഡ് 65 മുതൽ 70 ശതമാനം വരെ ഉയർന്നു. അതോടെ പലയിടത്തും ഇന്‍ഡക്ഷന്‍ കുക്കറുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. നിലവിലെ ഉയർന്ന ഡിമാൻഡ് എത്രനാൾ നിലനിൽക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ കൂടുതൽ സ്റ്റോക്കെടുക്കാനും വ്യാപാരികൾ മടിക്കുന്നു.
ഏകദേശം 1,200 രൂപ മുതല്‍ ഇന്‍ഡക്ഷന്‍ കുക്കറുകൾ ലഭ്യമാണ്. നാല് കുക്ക് ടോപ്പുള്ളവയ്ക്ക് 25000 മുതൽ 29000 രൂപവരെയാണു വില. 2500 രൂപവരെ വിലയുള്ള കുക്കറുകളാണ് കേരളത്തില്‍ കൂടുതലായി വിറ്റുപോകുന്നത്. ഗ്രാമീണ മേഖലകളേക്കാള്‍ നഗരങ്ങളിലാണ് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്ക് വില്പന കൂടുതല്‍.
ഓൺലൈനിലും ഇൻഡക്ഷൻ കുക്കറുകളുടെ വില്പന വർധിച്ചിട്ടുണ്ട്. സാധാരണയുള്ളതിനെക്കാൾ മൂന്നിരട്ടിയോളം വിലപന ഉയർന്നതായി ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടിന്റെ പ്രതിനിധി പറഞ്ഞു. ആമസോണ്‍ പ്ലാറ്റ്ഫോമിൽ മാത്രം 20 മുതൽ 25 ശതമാനംവരെ വില്പന വർധിച്ചു. കേരളത്തിൽ എല്‍പിജിയുടെ 90 ശതമാനത്തിലധികവും ഗാര്‍ഹിക ഉപയോക്താക്കളാണ്.